Tuesday, January 25, 2011

കടലാസുപൂക്കള്‍

കരുതാതിരിക്കുക,
നീയെന്നെ സങ്കടപ്പെടുത്തിയെന്ന്
ഇന്നീ പകലണയുവോളവും
സൂര്യനെ തീക്കൊള്ളികുത്തി
പൊള്ളിച്ചിട്ടില്ലാരും

വ്യാഖ്യാനിക്കരുതെന്‍
മിഴികളിലെ നനവിനെ കണ്ണീരായി
മകരരാവിലെ മഞ്ഞുതുള്ളികള്‍
കണ്ണിലേക്കേറ്റുവാങ്ങിയതാണു ഞാന്‍

ശുഭയാത്രചൊല്ലി തിരികെനടക്കവേ
തീവണ്ടിതന്‍ ഹൃദയതാളങ്ങള്‍
പടിയിറങ്ങിപ്പോയൊരൊന്‍ ചെവികളില്‍
അവരിരുവരുടെ പരിദേവനങ്ങള്‍ കൂടുകെട്ടി
"വിളിച്ചിറക്കി അപമാനിച്ചു നീ ഞങ്ങളെ"-
യെന്നുപറഞ്ഞൊട്ടേറെനേരം
പരിഭവിച്ചവര്‍ പാവങ്ങള്‍,
അവള്‍ക്കായ് ചെലവാക്കാന്‍
ഞാനമ്മയോട് കാരണം പറയാതെ വാങ്ങിയ
രണ്ട് നൂറ് രൂപ നോട്ടുകള്‍